2009, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

63-ആം സ്വാതന്ത്ര്യ ദിനം


ഇന്നലെ അവരെന്നെ തൂക്കി വിറ്റു.

എനിക്കു വില പറയാന്‍ ഒത്തിരി പേര്‍ വന്നു.

നക്ഷത്രകള്ളന്‍മരും വ്യഭിചാരികളും പിമ്പുകളും
ഖദറിട്ടവരും ഉണ്ടായിരുന്നു കൂട്ടത്തില്‍.

എന്ടെ വില കേട്ടു ഞാന്‍ ഞെട്ടി.

മുപ്പതു..അറുപതു..ഒരു കോടി..
ഒരു തരം..രണ്ടു തരം..മൂന്നു തരം

അവസാനമൊരു മദ്യരാജാവിനെന്നെയവര്‍
വില പേശി വിറ്റു.

(മുപ്പതു കാശിനു വിറ്റവര്‍ അടങ്ങാതെ
പിന്നെയും പിന്നെയും വില പേശി വില്കുന്നു)

എനിക്കു വിലയിടാന്‍ അവര്‍ പറഞ്ഞ കാരണം
ഇതായിരുന്നു.."വര്‍ഷങ്ങള്‍ക്കു മുന്‍പു
ഒറ്റ മുണ്ടുടുത്തു..ഒറ്റ വടിയൂന്നി
ദരിദ്രനായ ഒരു അര്‍ധ നഗ്നന്‍
ദരിദ്ര ഇന്ധ്യയുടെ ആത്മാവു നോക്കികണ്ടതു
ഈ വട്ടകണ്ണടയിലൂടെ ആയിരുന്നു.."

** ** ** **
എനിക്കു പൊള്ളുന്നു..ഞാനിവിടെ ഈ കണ്ണാടികൂട്ടില്‍,
പട്ടുമെത്തയില്‍ അസ്തിത്വം നഷ്ടപ്പെട്ടു..

ഹേ, ഗോഡ്സേ..നീയെവിടെ??

(അതോ നിന്‍ടെ തോക്കും അവര്‍ ലേലം ചെയ്തോ?
ഒരു പക്ഷെ ഇതിലും കൂടിയ വിലക്ക് ..??!!)

2009, ഓഗസ്റ്റ് 1, ശനിയാഴ്‌ച

ദീപം കണ്ടു മോഹിച്ച ശലഭങ്ങള്‍

അരിയരിയാനുള്ള അരിവാള്‍
അരിയെടുക്കാനുള്ള വാളായോ

അരികുകള്‍ പോയി
അരവാളായി..ബൂമറാങ്ങായി

സമത്വവും സോഷ്യലിസവും
പാടിയവര്‍ വലിച്ചെറിഞ്ഞ
ബൂമറാങ്ങ്.

സമത്വം ലാഭം വീതിക്കലില്‍ ആയോ?
രക്ഷകര്‍ അന്തകര്‍ ആയോ?

നിങ്ങളുടെ പുറകെ വന്ന
ഞങള്‍ക്കു വഴി തെറ്റി

നിങ്ങള്‍ അന്ധരാവുമ്പൊള്‍
എങ്ങനെ കുഴിയില്‍ വീഴാതിരിക്കും
ഞങ്ങള്‍.

ഞങ്ങള്‍ കൊയ്ത വയലുകളല്ലാ
നിങ്ങള്‍ കൊയ്തെടുവിച്ച തലകളാണ്
ഞങ്ങളുടെ പച്ച പിടിച്ച സ്വപ്നങ്ങളുടെ മേല്‍
ചുവപ്പു വീഴിച്ചതും പിന്നെ കറുത്തതും

നിങ്ങള്‍ ഞങ്ങളെ വീണ്ടും ദരിദ്രരാക്കൂ
അങ്ങനെ വീണ്ടും വളകൂറുള്ള ഒരു വയല്‍...
വീണ്ടും വീണ്ടും വിളവെടുപ്പ്പ്പു..

നന്ദിഗ്രാം...ലല്‍ഗുഡ്..ഇനിയേതു ഗുഡി?!

അരിവള്‍ ബൂമറാങ്ങ് ആകുന്നുവോ?
ലക്ഷ്യം പാളിയ ബൂമറാങ്ങ് ...

2009, ജൂലൈ 13, തിങ്കളാഴ്‌ച

പ്രണയം

കടല്‍ തന്‍ ആത്മാവിനെ ഒളിച്ചു ചിപ്പിക്കുള്ളില്‍ കുരുത്തം കെട്ട ചെക്കനോ കട്ടു , കൊടുത്തു പ്രണയിനിക്ക് അവള്‍ അത് കാതോട് ചേര്‍ത്തു കേട്ടു, കടലിന്‍ തിരയിളക്കം അവളുടെ കണ്‍കളില്‍ അവന്‍ കണ്ടു ഉലയുന്ന നീലകടല്‍..

2009, ജൂലൈ 9, വ്യാഴാഴ്‌ച

ഒരിടത്തൊരിടത്ത് ഒരു വാനമ്പാടി ഉണ്ടായിരുന്നു


മുള്ള് തറച്ചു കയറ്റി
പിളര്‍ന്ന ഹൃദയത്തില്‍ നിന്ന്
രക്തം ഇറ്റിറ്റു വീഴ്ത്തി
പനിനീര്‍പൂവിനു നിറം നല്‍കുമ്പോള്‍
വാനമ്പാടി ചിന്തിച്ചത്
വിളറുന്ന ചന്ദ്രനെ കുറിച്ചോ
പിരിയു‌ന്ന ജീവനെ കുറിച്ചോ അല്ലാ

കുറച്ചുകൂടി ചോര ഉണ്ടായിരുന്നു എങ്കില്‍
പനിനീര്‍പൂവിനു കുറച്ചുകൂടി
ചുവപ്പ് നിറം കിട്ടിയേനെ .....

2009, ജൂൺ 17, ബുധനാഴ്‌ച

ഞാന്‍


ഞാന്‍ കിടന്നു തരാം
എന്‍റ്റെ നെന്ചിന്‍ കൂടു നീ പൊളിക്ക്
എടുത്തു തിന്നു വേണ്ടതെല്ലാം.....

കാണുന്നില്ലേ നാലറകള്‍,സിരകള്‍
മാറാല കെട്ടിയ നാലുകെട്ടില്‍
തുറന്നോ നീ അത് ?
പതുക്കെ ...സൂക്ഷിച്ച്.. തുരുമ്പിച്ച വിജാഗിരി
അടര്ന്ന പലക വാതിലുകള്‍
കണ്ടോ ..പുലര്‍കാല മഞ്ഞിന്‍ടെ
നേരിയ മറക്കുള്ളില്‍ ഓര്മകളുടെ
അവ്യക്ത നിഴല്‍ രൂപങ്ങള്‍
ഉന്മാദത്തിന്‍റ്റെ ഉച്ചസ്ഥായിയില്‍
കോരിയെടുത്ത് തോളില്‍ വയ്ക്കുന്ന
കൈകളില്‍ വാല്സല്യ ലാളന നിറവുകള്‍
കുന്ന്..തോട്..വെള്ളാരം കല്ലുകള്‍
ആറ്റുവഞ്ചിയും ..തുമ്പിയും
ചെമ്പകവും..പുള്ളിന്ച്ചുവ്ടും .

രണ്ടാം അറ.. കുശവന്‍ടെ പണിപ്പുര
കയ്യിലെ കളിമണ്ണ്
കടയുന്നതും രൂപപെടുന്നതും
ഭാവങ്ങള്‍ ഉള്‍കൊള്ളുന്നതും
ഭാവനകള്‍ വിരിയുന്നതും
സ്കൂള്‍ മണിയും ഊര്‍ന്നു പോകുന്ന നിക്കറും
പൊട്ടിയ സ്ലേറ്റും മുറി പെന്‍സിലും ചൂരലും
പിന്നെ.. കുട്ടിപാവാടയും ലജ്ജ സ്ഫുരിക്കുന്ന നോട്ടവും
കോരിച്ചൊരിയുന്ന മഴയും ചരലും പിശറന്‍ കാറ്റും
നനഞോടിയ ദിവസങ്ങള്‍......
അറിഞ്ഞവയുടെ അയവിറക്കല്‍
അറിയാത്തതിനെ കുറിച്ചുള്ള വിസ്മയങ്ങള്‍
ആകാംഷ,ഇരുട്ടിലെ മിടിപ്പുകള്‍ക്കു
ദ്രുത താളങ്ങള്‍..ഈണങ്ങള്‍..


മൂന്നാം അറ........
റിഥം മാറി..താളം മാറി
മിന്നല്‍ പിണരും;തീഷ്ണ ജ്വാലയും
ചുഴികളും;ചുഴലികളും ആര്‍തനാദം
ബന്ധങ്ങളും....ബന്ധനങ്ങളും.. കൂടി ചേരലും..വേര്പിരിയലും
പകച്ചു നിന്നവ.......ഭയപെടുതിയവ..
ആര്ത്തു ചിരിച്ചവ...മൂര്ച്ഛയില്‍ എത്തിയവ..
വിരക്തി... സന്യാസ തുല്യമായതും പിന്നെ;
ആര്ത്തി ...വെട്ടിപിടിച്ചതും..കീഴടക്കിയതും..
ഔദ്ധത്യം...കുതിച്ചു ചാടിയ മേചില്പുരങ്ങള്‍
കാട്..മേട്..നീരൊഴുക്ക് നീരാളങ്ങള്‍ വസന്തങ്ങള്‍
പിന്നെയും പിന്നെയും കടും കയ്പും ചവര്‍പ്പും
മധുരവും തേനും ഇടകലര്‍നങ്ങനെ..
അടിയേറ്റ് തിണര്‍തതും പൊട്ടിയ വ്രണങ്ങളും
വിങ്ങിയ മുറിവുകള്‍..ഞെരിഞ്ഞമര്ന്ന പ്രാണന്‍
മരുഭൂവിന്റെ ഉള്‍കാമ്പില്‍ മരുപച്ച തേടിയും
അങ്ങനെയങ്ങനെ...


വേണ്ട.. തുറക്കല്ലേ.നാലാമത്തെ അറ
അതടഞ്ഞു കിടക്കട്ടെ..മണിതാഴിട്ടു പൂട്ടി
പൊടിപിടിച്ചു..ഇരുള്‍ മൂടി..
അന്യ പാദമുദ്രകള്‍ പതിക്കല്ലേയവിടെ
ഒരെത്തി നോട്ടം പോലും അസഹ്യം
എന്‍ടെ പാദങള്‍ മാത്രം പതിഞ്ഞിടം
എന്‍ടെ കണ്ണുനീര്‍ മാത്രം വീണടം
എന്‍ടെ പൊട്ടിചിരികള്‍ മാത്രം മുഴങ്ങിടം
എന്‍ടെ നിശ്വാസങ്ങള് മാത്രം ഉയര്‍ന്നിടം
അത് എന്‍ടെ മാത്രമിടം ..